Thursday, October 1, 2020

നിരഞ്ജന

ബിന്ദിപ്പൂക്കൾ.

അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു.
കില് കിലേച്ചിരിക്കുന്ന തടിച്ച മുഖവും ഉരുണ്ട കൈകളും , ചെറിയ കണ്ണുകളും ഉന്തിനിൽക്കുന്ന മാറിടവും ,വിലകുറഞ്ഞ ചുമന്ന ചായം തോന്നിയപടി തേച്ചുപിടിപ്പിച്ച ചുണ്ടുകളുമുള്ള നിരഞ്ജന.

തലയിൽ ബിന്ദിപ്പൂവ് ചൂടി , കയ്യിൽ ഒരു ചെറിയ മൊബൈൽ പിടിച്ചു തുള്ളിത്തുള്ളി നടക്കുന്ന നിരഞ്ജന.
അവൾ  അകത്തേക്ക് കയറുമ്പോൾ ബിന്ദിപ്പൂക്കളുടെ മണമായിരുന്നു.

ഒരേ സമയം നിതംബമിളക്കി തെറ് തെറെയെന്നു ഓടി നടന്നു ആ വീട്ടിലെ പണികൾ മുഴുവൻ ചെയ്തു തീർത്തിരുന്നു.

ഞാൻ ആ വീട്ടിൽ അതിഥി ആയിരുന്നു.
ക്ഷണിക്കപ്പെടാത്ത അതിഥി

 ആതിഥേയത്വത്തിൽ വെറുപ്പ് പ്രകടമാക്കാതെ തൽക്കാലികതയിൽ കുടുംബത്തിലെ ആണൊരുത്തന് പെണ്ണായി വന്നുകയറിയൊരുവളുടെ  പണിക്കാരിയെ പൂർണ്ണമായും വീക്ഷിച്ചിരിക്കുക എന്നത് മാത്രമായിരുന്നിരിക്കണം ആ കാലയളവിൽ എന്റെ നേരം പോക്ക്.

 വന്നുകയറിയ പെണ്ണൊരുത്തി കാണാതെ പോയ മോതിരത്തിനു വേണ്ടി അന്നൊരിക്കൽ നിരഞ്ജനയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു ഭിത്തിയോട് ചേർത്ത്‌ നിർത്തിയതും,  മിനിട്ടുകൾക്കുള്ളിൽ വന്നുകയറിയ പെണ്ണൊരുത്തിയുടെ കൂട്ടുകാരൻ അയാളുടെ കാറിൽ വീണുപോയ അവളുടെ  കാണാതെ പോയ മോതിരം തിരികെ നൽകിയതും , നിരഞ്ജന കണ്ണുതുടച്ചു , ഭാഭി ഞാനിത് ആരോടും പറയില്ല എന്നു ഉറപ്പ് നൽകി സാരി നേരെയാക്കി , പാത്രം കഴുകൽ തുടർന്നതും, പോകും നേരം വന്നുകയറിയ പെണ്ണൊരുത്തി വച്ചു നീട്ടിയ നൂറിന്റെ ഒറ്റനോട്ട് മടക്കി ബ്ളൗസ്സിനുള്ളിൽ തിരുകി നടന്നകന്നതും, അവളുടെ വീണുപോയ ബിന്ദിപ്പൂവ്വ് വന്നുകയറിയ പെണ്ണൊരുത്തി ചവിട്ടിയെറിഞ്ഞതും കണ്ടിട്ട് മിണ്ടാതെ ചലിക്കാതെ ഇരിക്കുവാൻ കഴിഞ്ഞത് എനിക്കുള്ള അപാരമായ ക്ഷമകൊണ്ടാണെന്നു പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

വെള്ളയും മഞ്ഞയും ബിന്ദികൾ കൂട്ടിച്ചേർത്തവൾ പിറ്റേന്നാൾ കുലുങ്ങി വന്നു.അന്നവൾക്ക് ഒരു കഷണം ബർഫി കൊടുത്തു അതിന്റെ വിലപറച്ചിൽ നടത്തി വന്നു കയറിയ പെണ്ണൊരുത്തി അവളെക്കൊണ്ടു  പൊടിപിടിച്ച സർവ്വ വസ്തുക്കളും തുടപ്പിച്ചു.

അന്നവൾ കൂലി കൊടുത്തില്ല പകരം പോകും നേരം ഒരു ബർഫികൂടി കൊടുത്തു.
നിരഞ്ജന അതു വിഴുങ്ങി, കൈകൾ നൊട്ടിനുണഞ്ഞു പാദസരം കിലുക്കി  അച്ചായന്റെ വീടും കടന്നു അച്ചായന്റെ മകനെ കെട്ടിയ തുണിയുടുക്കാത്ത സോണിയയുടെ വീട്ടിനുള്ളിലേക്ക് കയറി.

അച്ചായന്റെ അച്ചായത്തി ചൂലും പിടിച്ചു ഇത്തിരി തിണ്ണയിൽ ഇറങ്ങി നിന്നത് പാളിപ്പോലും അച്ചായന്റെ കണ്ണേർ നിരഞ്ജനയ്ക്ക് എൽക്കാതിരിക്കാനാണ്.

സോണിയ നിരഞ്ജനയ്ക്ക് പിന്നാലെ കൂർപ്പിച്ചു നടന്നു.

ഇനി ഒരു മണിക്കൂർ, 
പിന്നെ നിരഞ്ജന കുലുക്കി കുലുക്കി നടന്നു പോകും.
പിന്നെ വരുന്നത് അച്ചായത്തി ഉറങ്ങിക്കഴിഞ്ഞ് , വന്നുകയറിയ പെണ്ണൊരുത്തി കസർത്തു കഴിഞ്ഞു നാലുകാലിൽ വന്നുകയറിയ ശേഷം പാതിരാവിലാണ്.

അച്ചായന്റെ വീട്ടിലേക്കവൾ കയറില്ല,  ഗ്രില്ലിനിടയിലൂടെ അവൾ എതിരെ വാരണാസ്സിക്കാരൻ തടിക്കാരന്റെ ഗലിയിലേക്ക് നടന്നു കയറും.

മുഴുവൻസമയവും പുകച്ചുകൊണ്ട് എഴുതി ജീവിക്കുന്ന ഒരു പത്രക്കാരൻ എന്നാണു വന്നുകയറിയ പെണ്ണൊരുതിപറഞ്ഞു കേട്ടത്.

ഒടുവിലവൾ കയറിപ്പോയൊരുനാൾ തിരിച്ചിറങ്ങുന്ന പാദസ്വരകിലുക്കം കേട്ടില്ല.

പകൽ വന്നുകയറിയ പെണ്ണൊരുത്തി കസർത്തിനൊക്കാതെ ഞെളിപിരികൊണ്ടു.
അന്ന് ആ വീട്ടിൽ ബിന്ദിപ്പൂക്കൾ മണം പരത്തിയില്ല.
അന്ന് പാത്രങ്ങൾ കുന്നുകൂടി അവിടെ കിടന്നു.അന്ന് ആ വീട്ടിൽ ഭക്ഷണം ഉണ്ടാക്കപ്പെട്ടില്ല.
വിശപ്പ് കൊണ്ട് ഞാനാദ്യമായി വന്നുകയറിയ പെണ്ണൊരുത്തിയെ തുറിച്ചു നോക്കി.

അട്ടഹസിച്ചു പൊങ്ങച്ചതിളപ്പിൽ കൊച്ചമ്മമ്മാർ കൂട്ടചർച്ച നടത്തി.

സോണിയയും , വന്നുകയറിയ പെണ്ണൊരുത്തിയും,മാത്രമല്ല രണ്ടു വെള്ളാപ്പാറ്റകൾ കൂടി വീട്ടിൽ ഭക്ഷണം വച്ചില്ലെന്നു കൊച്ചമ്മക്കൂട്ടത്തിന്റെ അസഹിഷ്ണുതയിൽ നിന്നു മനസിലാക്കി.

ബിന്ദിപ്പൂവിന്റെ മണവും വയറ്റിൽ കത്തിക്കയറിയ വിശപ്പും എന്നെ നിരാശയാക്കി എന്ന് തീർച്ചപ്പെടുത്തും മുൻപേ ഗലിക്ക് മുൻപിലെ നിരത്തിൽ ഒരു അംബാസിഡർ വന്നു നിന്നു,

ചുമന്ന പട്ടുചേലയുടുത്തു, കയ്യിൽ ഒരു ബൊക്കെയും മാലയുമായി അവളിറങ്ങി,ഒപ്പം ആ വാരണാസിക്കാരനും.

അവർ മുകളിലേക്ക് നടന്നുകയറി, അവൾ തലയിൽ ബിന്ദിപ്പൂക്കൾക്ക് പകരം മുല്ലപ്പൂ ചൂടിയിരുന്നു.,   അയാളുടെ സുഹൃത്തുക്കളെന്നു തോന്നുന്ന കുറെയധികം മനുഷ്യരും അവർക്കൊപ്പം മുകളിലേക്ക് പോയി , വന്നുകയറിയ പെണ്ണൊരുത്തി മുഖ വലിച്ചുകയറ്റി നിലത്തതാഞ്ഞു ചവിട്ടി, അച്ചായത്തി സമാധാനത്തോടെ ചിരിച്ചു, തുണിയുടുക്കാതെ വൃത്തികെട്ട കക്ഷം കാണിച്ചു നടക്കുന്ന കുളിക്കാത്ത സോണിയ ഫോണിൽ ഏതോ ഒരു സേട്ടിനെ വിളിച്ചു ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു.
മാസം 800 രൂപയിൽ കൂടുതൽ കൊടുക്കില്ല എന്നും പറഞ്ഞു.

വന്നുകയറിയ പെണ്ണൊരുത്തി ഫോണിൽ ഉടപ്പെറന്നോനെ വിളിച്ചു പയ്യക്കം പറഞ്ഞു , വീടിനുള്ളിൽ കയറി ഗ്രിൽ വലിച്ചിട്ടു ഉറഞ്ഞു തുള്ളി, ഒരുങ്ങിച്ചമഞ്ഞു വെളുത്ത കക്ഷവും വയറും കാണിക്കുന്ന തുണിയുടുത്തു ഉടപ്പിറന്നൊന്റെ കൂട്ടുകാരൻ ഡോക്ടറുടെ വണ്ടിയിൽ കയറി കസർത്തിനു പോയി.

വിശപ്പ് , വയറ്റിൽ താളം തീർത്തപ്പോൾ , എതിരെ  മുകളിൽ മുല്ലപ്പൂമാലയുടെ അറ്റത്തു ഒരൊറ്റ ബിന്ദിപ്പൂ തൂങ്ങിയാടി.

ആ ബിന്ദിപ്പൂ നിരഞ്ജനയുടെ തലയിൽ കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ആ ബിന്ദിപ്പൂവിന് ഏഴു നിറങ്ങൾ..
നിരഞ്ജനയുടെ കണ്ണിലെ എന്ന പോലെ.
പിറ്റേന്നാൾ ബിന്ദിപ്പൂ വച്ച ഒരു മെലിഞ്ഞ പെണ്ണുവന്നു,ഒതുങ്ങിയ അരക്കെട്ടുള്ള ഒന്നുപെറ്റ പെണ്ണ്.

വന്നുകയറിയ പെണ്ണൊരുത്തി 800 രൂപ എണ്ണിക്കൊടുത്തു, കൃത്യമായി വരണമെന്ന് ചട്ടം കെട്ടി,
അവൾ പണിതീർത്തു, സോണിയയുടെയും, അചായന്റെയും കൊച്ചമ്മമാരുടെയും വീട്ടിൽ കയറി, ഒടുവിൽ വാരണാസിക്കാരന്റെ വീട്ടിലേക്ക് നടന്നുകയറി.
നിരഞ്ജന പാട്ടുസാരിയുടുത്തു വാതിൽ തുറന്നു കൊടുത്തത് ഊളിയിട്ടു കണ്ടു,
വന്നുകയറിയ പെണ്ണൊരുത്തി ഉറഞ്ഞുതുള്ളി,
രണ്ടുമൂന്നു ഗ്ലാസ്സുകളും പ്ളേറ്റുകളും പൊട്ടി, ഒരിടതല്ല ശബ്ദങ്ങൾ പലയിടങ്ങളിലും കേട്ടു.
അപ്പോളും ആ ബിന്ദിപ്പൂ തൂങ്ങിയാടി..

©️സൂര്യ
23/09/2020
©️

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം.

കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം.

ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ഭരണകൂടം.
എന്താണ് കാർഷിക ബിൽ??

മോഡി CAA NRC നിയമം കൊണ്ടുവന്നു., ന്യൂനപക്ഷ മുസ്ലിം. ജനതയെ താമസിപ്പിക്കുവാൻ ജയിലറകൾ വരെ ഒരുക്കി. കോവിഡ് മഹാമാരി പുടിമുറുക്കിയതിനാൽ അതിന്റെ മുതലെടുപ്പ് ഇതുവരെ നടത്താൻ കഴിഞ്ഞില്ല.

ഒന്നൊതുങ്ങി എന്നു സമാധാനച്ചപ്പോൾ ദാ കർഷകവിരുദ്ധ ബില്ലുമായിഏത്തിയിരിക്കുന്നു നരേന്ദ്ര മോഡി സർക്കാർ..

അതായത് ജന്മിത്വം തുടച്ചു നീക്കിപ്പെട്ടതിനു നമ്മുടെ പിൻഗാമികൾ സഹിച്ച യാതനകൾ എണ്ണിപ്പറയേണ്ടി വരും. മാറു മറക്കാനാവാത്ത കാലം. അടിയാനും ജന്മിയും.

അതേ അതുതന്നെയാണ് ചുരുക്കിപ്പറഞ്ഞാൽ മോദിയുടെ കാർഷിക വിരുദ്ധ ബില്ല്.

80 കോടി ജനങ്ങൾ കൃഷി ചെയ്തു ചെയ്തു ജീവിക്കുന്ന നാടാണ് ഇന്ത്യാമഹാരാജ്യം.

വിപണനത്തിലൂടെ അല്ലലില്ലാതെ ജീവിച്ചു പോകുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷകർ. അവരിൽ ചിലർക്ക് വഴിക്കാനറിയില്ല പക്ഷെ മണ്ണിൽ വിത്തെറിഞ്ഞു പൊന്നുകൊയ്യാനവർക്ക്  അറിയാം.

താങ്ങുവിലയിൽ ദൃഷ്ടിയർപ്പിച്ചു അവർ കൃഷി ചെയ്യുന്നു.

മോഡി സർക്കാർ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇനി താങ്ങുവില ഉണ്ടാകുകയില്ല എന്നു ഒന്നാം ബില്ലിൽ പ്രസ്താവിച്ചു.
അതായത് എത്ര വിലയ്ക്ക് വേണമെങ്കിലും ഉൽപ്പന്നങ്ങൾ ആർക്ക് വേണമെങ്കിലും സർക്കാർ അതിൽ ഇടപെടുകയില്ല.
ചെറുകിട മാർക്കറ്റുകൾ ഇനി കർഷകരിൽ നിന്നും വസ്തുക്കൾ വാങ്ങുകയില്ല. അത് കോർപ്പറെറ്റുകൾ വഴി നടത്തുക.

ഗുണം:പ്രൈവറ്റ് കുത്തക സ്ഥാപനങ്ങൾക്ക് എത്ര വിൽകുറച്ചും മറ്റൊരു മാർക്കറ്റ് ലഭ്യമല്ലാത്തതിനാൽ കർഷകരിൽ നിന്നും വാങ്ങാം.കർഷകരെ ചൂഷണം ചെയ്യാം.

ദോഷം:കർഷകന് കോർപ്പറേറ്റുകൾ പറയുന്ന വിലയ്ക്ക് വിക്കുക എന്ന ഒറ്റമാർഗ്ഗം സ്വീകരിക്കേണ്ടി വരും.minimum സപ്പോർട്ട് price നും താഴെ വില പറഞ്ഞാലും കർഷകർക്ക് വിൽക്കാതെ മാർഗ്ഗമുണ്ടാവുകയില്ല . നിയമം ഇതായത് കൊണ്ട് ചോദ്യം ചെയ്യുവാൻ യാതൊരു authority യും ഉണ്ടാവുകയില്ല.

രണ്ടാമത്തേതിൽ ആർക്ക് വേണമെങ്കിലും ഇനി എത്ര ഉത്പന്നങ്ങളും വാങ്ങി പൂഴ്ത്തി വയ്ക്കാം. എന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റുന്ന വിധം അവശ്യ സാധനനിയന്ത്രണ നിയമം റദ്ദ് ചെയ്തിരിക്കുന്നു.

ഗുണം; കോർപ്പറേറ്റുകൾ കുറഞ്ഞ വിലയ്ക്ക് എത്ര വേണമെങ്കിലും സാധനങ്ങൾ വാങ്ങി സൂക്ഷിക്കാം.

ദോഷം:ഇരട്ടിവിലയ്ക്ക് അവർക്ക് അത് വിൽക്കാം. സാധാരണക്കാരന് ഇരട്ടി വില നൽകി ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരും. അതിന്റെ ഗുണഭോക്താവ് കോർപ്പറേറ്റ് കമ്പനികളായി മാറും.കരിഞ്ചന്തയും പട്ടിനിയും വിലക്കയറ്റവും ഉണ്ടാകും.

മൂന്നാമതായി കർഷകർ കോർപ്പറേറ്റുകളുടെ കരാർ ജോലിക്കാരായി മാറുക എന്ന contract farming വരുന്നതോട് കൂടി കർഷകർ കോർപറേറ്റുകളുടെ കരാർ ജോലിക്കാരായി അവർ നിസ്ച്ചയിക്കുന്ന പണി ചെയ്യുന്നവരായി മാറും.

സംസ്ഥാന സർക്കാരുകൾ ധാന്യങ്ങൾ താങ്ങുവില നൽകി ശേഖരിക്കാത്ത പക്ഷം റേഷൻ സംവിധാനങ്ങൾ നിർത്തലാക്കപ്പെടും.രാജ്യം പട്ടിണിയാൽ ദുരിതമനുഭവിക്കും.
കോവിഡിനൊപ്പവും ശേഷവും പട്ടിണിമരണങ്ങൾ കൂടും.,

കർഷകർക്ക് വേണ്ടി പിറന്നാൾ സമ്മാനം നൽകിയ മോഡി ജി യുടെ ബുദ്ധിയെ പ്രശംസിക്കും മുൻപ് ഇനിയെങ്കിലും വിവിപാറ്റിന്റെ തകരാർ പരിശോധിക്കപ്പെട്ടില്ല എങ്കിൽ ഇന്ത്യ ബാക്കിയുണ്ടാവുകയില്ല ഒരുപക്ഷേ പാര്ലമെന്റോ മറ്റൊരു ഇലക്ഷനോ നമ്മൾ മനുഷ്യരോ തന്നെയും ഉണ്ടാവുകയില്ല.

പ്രിയപ്പെട്ടവരെ ശബ്ദമുയരുക തന്നെ വേണം
കോർപ്പറേറ്റുകളുടെ ചൂഷണങ്ങൾക്ക് മണ്ണിൽ പൊന്നു വിളയിക്കുന്ന നമ്മുടെ കർഷകരെ വിട്ടുകൊടുക്കാതെയിരിക്കുക.

ഇത് നമുക്കുവേണ്ടി നമ്മളുയർത്തുന്ന ശബ്ദമായി മാറട്ടെ

സൂര്യ
24/09/2020

Saturday, August 15, 2020

കമ്മ്യൂണിസം ചരിത്രവും സത്യവും



ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി.
തൊഴിലാളിവർഗ്ഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ,സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി,അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണ്ണ മോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്സിസം ലെനിനിസം ത്തിനു മാത്രമേ കഴിയൂ.
തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി പ്രസ്ഥാനം ഉയർത്തി പിടിക്കുന്നു.

   Reference:  ഭരണഘടന (ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി))

                           കമ്യൂണിസ്റ് പാർട്ടിയുടെ ഭരണഘടനയിൽ പാർട്ടിയുടെ ലക്ഷ്യത്തെ സൂചിപ്പിക്കുന്ന വരികളാണ്.കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ മുകളിൽ പറഞ്ഞ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഇന്ന് മന്ത്രിയായിരിക്കുന്ന ശ്രീമതി മേഴ്സിക്കുട്ടിയമ്മ പറഞ്ഞ വാചകങ്ങൾ കൂട്ടിവായിക്കട്ടെ

ചർച്ച മോഡറേറ്റർ:മലയാളികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഇതുവരെ സംസ്ഥാന സർക്കാർ എന്തു ചെയ്തിട്ടുണ്ട്???

മന്ത്രി മേഴ്സിക്കുട്ടിയമ്മ: അങ്ങനെ ചെയ്യാൻ കഴിയില്ലലോ.ഉടനെ ഇനിയിപ്പോൾ പുതിയ ന്യായം കണ്ടെത്തി. അവിടെ മരിക്കുന്ന ആളുകൾക്കെല്ലാം കാശു കൊടുക്കാൻ ഇവിടെയെന്താ ഇങ്ങനെ കാശു കെട്ടിയിരിക്കുന്നോ??

മോഡറേറ്റർ : അല്ല നമ്മുടെ സഹോദരങ്ങൾമരിക്കുമ്പോൾ കുടുംബത്തിന് കൈത്താങ്ങേകുക എന്നത് നമ്മുടെ ഉത്തരവദിത്വമല്ലേ??

ആശ്ചര്യം തൊന്നേണ്ട
മേഴ്സിക്കുട്ടിയമ്മ എന്ന വ്യക്തിയുടെ വാക്കായി ഇതിനെ കാണേണ്ട.ഇത് ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന
ജനാധിപത്യത്തിന് അധിഷ്ഠിതമായി വിജയിച്ചു  മന്ത്രിസ്ഥാനം അലങ്കരിക്കുന്ന തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ പ്രതിനിധിയുടെ വാക്കുകളാണ്..

തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തി പിടിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധികളുടെ വാക്കുകൾ.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ മുതലാളിമാർ എന്തു പറഞ്ഞാലും ന്യായീകരിക്കുന്ന അണികളുണ്ട്.
വായ് മൂടി  ഓ മ്ബ്രാ..
എന്ന് വാ പൊത്തി വിടുവേല ചെയ്യുന്ന അണികളുള്ള മുതലാളിമാർ ഭരിക്കുന്ന സംസ്‌ഥാനം എന്ന ബഹുമതി നമുക്കുണ്ട് എന്നതോർമ്മിപ്പിച്ചുകൊണ്ടു അണികളോട് ചോദിക്കുകയാണ്.
വീട്ടിൽ അരിയുണ്ടോ??
മരണം മുമ്പിലുണ്ട്.എന്റെയും നിങ്ങളുടെയും??
വീട്ടിൽ എണ്ണയും , സോപ്പുമുണ്ടോ മുഘ്യമന്ത്രി തന്ന കിറ്റിലെ അരിയും പഞ്ചസാരയും ബാക്കിയുണ്ടെന്നു പറയരുത്.ഒരു കിലോ 10 ദിവസം..
ശ്രദ്ധിച്ചു കേട്ടോളു
നമുക്കെല്ലാം രോഗം പിടിപെടാൻ സാധ്യതയുണ്ട്.
മുഖ്യൻ എന്തുചെയ്തേക്കും എന്നതിന് മറുപടി മേഴ്സിക്കുട്ടിയമ്മ നൽകിയിട്ടുണ്ട്‌.
നിങ്ങൾ രക്തസാക്ഷിയായാലും പ്രതീക്ഷ വയ്ക്കരുത് 
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി പണം കെട്ടി വച്ചിട്ടില്ല സംസ്ഥാന ഖജനാവിൽ. നിന്ന നിൽപ്പിൽ കൊറോണ വന്നു മരിച്ചാലും നിങ്ങളുടെയും, എന്റെയും , പ്രവാസിയുടെയും ഗതി ഒന്നു തന്നെയായിരിക്കും.

വീട്ടിലേക്ക് അരി വാങ്ങാൻ പോലും പണം ഖജനാവിൽ നിന്നു കിട്ടുമെന്ന് കരുതേണ്ട.

കരമടയ്ക്കുന്ന ഭൂമി സ്വന്തമായുണ്ടോ??എങ്കിൽ നിങ്ങൾ പാർട്ടി മുതലാളികൾക്ക് മുൻപിൽ ഓച്ഛാനിച്ചു നിന്നാൽ ഒരുപക്ഷേ കൃഷി ചെയ്യാനുള്ള വകുപ്പ് ലഭിച്ചേക്കും.അവിടെയും  നിങ്ങൾ മരിച്ചുപോയ്ക്കഴിഞ്ഞാൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി തലപ്പത്തിരിക്കുന്ന മുതലാളിമാർക്ക് ജയ് വിളിക്കാൻ മക്കളെ പഠിപ്പിച്ചു കൊടുക്കണം.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി,അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണ്ണ മോചനത്തിലേക്കുള്ള ശരിയായ  വഴി
തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തി കണ്ടെത്തുന്ന  പ്രസ്ഥാനത്തിലൂടെ മുതലാളിയായവർ ഭരിക്കുന്ന സംസ്ഥാനമാണിന്നു കേരളം.

സമൂഹ്യോത്പാദനോപകരണങ്ങളുടെ ഉടമകളേയും,ആധുനിക മുതലാളി വർഗ്ഗത്തെയും തന്നെയാണ് മാർക്സ് എംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ബൂർഷ്വാസി എന്നു പരാമർശിച്ചത്.
തൊഴിലാളി  എന്നാൽ ഉല്പാദനോപകരണങ്ങൾ സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അദ്ധ്വാന ശക്തി വിൽക്കേണ്ടി വരുന്ന ആധുനിക കൂലി വേലക്കാരുടെ വർഗ്ഗം എന്നും മാർക്സ് പറയുന്നു.അതായത് മുകളിൽ പറഞ്ഞ തൊഴിലാളി വർഗ്ഗം അതുതന്നെയാണ്..
ഇവിടെ മാറ്റം എവിടെയാണെന്ന് ചോദിച്ചാൽ വായനക്കാരന് ഇഷ്ടാനുസരണം അധികാരി വർഗ്ഗത്തെയും അതായത് ബുർഷ്വാസികളെയും തൊഴിലാളി വർഗ്ഗത്തെയും തിരഞ്ഞെടുക്കാം.ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ  അനുഭവങ്ങൾ അടിസ്ഥാനമാക്കി തീരുമാനിക്കാവുന്നതാണ്.

അതിനായി കഴിഞ്ഞ ദിവസത്തെ തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ  മേഴ്സിക്കുട്ടയമ്മയുടെ  പ്രസ്താവനയും.,കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള ഫാസിസ്റ് തീരുമാനങ്ങളും വായനക്കർക്ക് റഫറൻസ് ആയി ഉപയോഗിക്കാം..

കോവിഡ് ദുരന്തം അനുഭവിച്ചു ദുരിതമനുഭവിക്കുന്ന പ്രവാസികളായ തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സാധിക്കാൻ കഴിയാത്ത തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അണികൾ പ്രവാസികൾ മരണത്തിന്റെ ദൂതന്മാരാണ് എന്നു പറയുന്നതും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി.
തൊഴിലാളിവർഗ്ഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ,സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം,ആ ലക്ഷ്യം മുൻനിർത്തി പാർട്ടി ഒരു മുതലാളി തൊഴിലാളി സംഘടന രൂപീകരിച്ചു. അതിൽ.മുതലാളി വർഗ്ഗവും അതായത് ബുർഷ്വാസി ,തൊഴിലാളി വർഗ്ഗവുമുണ്ട്.
അതില്തന്നെ മന്ത്രി, നോട്ടക്കാരൻ എന്ന പദവികളും തൊഴിലാളി വർഗ്ഗത്തിനു കൽപ്പിച്ചു കൊടുത്തിരിക്കുന്നു. അണികൾക്ക് ഏറാൻ മൂളുന്നതിനായി പ്രത്യേക നൽകൽ ഉണ്ടെന്നുതെറ്റിദ്ധരിക്കേണ്ട.അവർ വേണമെങ്കിൽ കയ്യിട്ടു വാരട്ടെ..
ഇവിടെ പണം കെട്ടി വച്ചിട്ടില്ല

രാജാവ് നഗ്‌നനാണ്..

എന്നും എക്കാലവും മാർക്സിസം ഉയർത്തിപ്പിടിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതലാളി മാർക്കും തൊഴിലാളി മാർക്കും അഭിവാദ്യങ്ങൾ..
പ്രതിപക്ഷം തെരുവിലുണ്ട് ജനങ്ങൾക്കൊപ്പം..
അത് പ്രതീക്ഷയാണ് 

NB:ചിത്രം കഥപറയുന്നുണ്ട്.ഗൂഗിളും

സൂര്യ
25/06/2020

സ്നേഹത്തെ വിൽക്കുന്ന കാട്

മലനിരകൾക്കപ്പുറത്ത് സ്നേഹം വിൽക്കനുണ്ടെന്ന്..

അവൾ:വരൂ നമുക്ക് പോയി നോക്കാം

അവർ:ഞങ്ങളും വരട്ടെ??

അവർ നടന്നു .

വെള്ളം കുത്തിയൊഴുകുന്ന ശബ്ദം അപ്പുറത്തെവിടെയോ കേൾക്കുന്നുണ്ടെന്നഉറപ്പിൽ അവർ മുൻപോട്ടു നടന്നു. നീണ്ട കുത്തനെയുള്ള ഇറക്കത്തിനപ്പുറം കാടാണ്.കൊടും കാട്.. അൽപം ഉയരമുള്ള ഒരിടം കണ്ടെത്തി, അവിടെ വെളിച്ചം അൽപം നന്നായി തന്നെ കടന്നു വരുന്നുണ്ട്. വെളിച്ചത്തേക്കാൾ വേഗതയിൽ ഉണങ്ങിയ ഇലകൾ ഒന്നോ ഒറ്റയോ ആയി നിലത്തേക് വീഴുന്നുണ്ട്..
അവിടെ നിന്നു മേൽപ്പൊട്ടൊരു കയറ്റമാണ്..
കയറ്റങ്ങളിൽ ആരോ അടുക്കി നിർത്തിയതുപോലെ മരങ്ങൾ നിരയായി മേൽപ്പോട്ട് വഴി കാണിക്കുന്നു. കരിയിലകളിൽ കൃത്യമായി ഒരാൾക്ക് നടക്കുവാനുള്ള വീതിയിൽ സൂര്യപ്രകാശം..

ഒരു വശം ഇരുട്ടാണ്, മറുവശം കുത്തനെയുള്ള ചെരിവും.

വളഞ്ഞു പോകുന്ന സൂര്യവെളിച്ചത്തെ പിന്തുടർന്നവർ നടന്നു

അതാ അവിടെ

അതേ കരിനാഗം കാവലിരിക്കുന്ന ഇടം..

അവർ അവിടേക്ക്  നടന്നു കയറി.,
അവിടെ ചിതൽപ്പുറ്റുകൾക്കിടയിൽ ചിറകുള്ള നാഗം
അവർ വെറുതെ കൈയ്യെടുത്തു കൂപ്പി
ഇഴഞ്ഞിറങ്ങി കറുത്ത നാഗം അവർക്ക് 
 മുൻപേ പോയി..

അത് വഴി കാണിക്കുകയാണ്..
അവർ പറഞ്ഞു..

മുൻപോട്ട്..
അങ്ങോട്ടല്ല ഇങ്ങോട്ട്..

അവർ :ആ മലനിര ഒരുപാട് അകലെയാണ്..എപ്പോളെത്താനാണ്..

അവൾ: സാരമില്ല നമുക്ക് നടക്കാം..

കരിയിലകൾ  നാലുപാടും ശബ്ദിച്ചു

അതാ സർപ്പങ്ങൾ ഒന്നല്ല ഒരുപാട്..

കറുത്ത കരിനാഗങ്ങൾ..
ഒരുപാട് കരിനാഗങ്ങൾ

:അത്  നമുക്ക് നേരെ ആണല്ലോ വരുന്നത്

അവൾ കണ്ണുകൾ ഇറുക്കിയടച്ചു..
ഞങ്ങൾ സ്നേഹത്തെത്തേടിയുള്ള യാത്രയിലാണ്.., 
അവർ ഉപദ്രവിക്കില്ല അവളുടെ മനസു മന്ത്രിച്ചു..

നാലുപാട് നിന്നും വന്ന നാഗങ്ങൾ കൂട്ടിമുട്ടി, അവ ഒരുടലും പല തലകളുമുള്ള നഗങ്ങളായി രൂപാന്തരം പ്രാപിച്ചു..

അഞ്ചുതലയുളള്ളവ അനേകം
നാലുതലയുള്ളവ ഇരുപതോളം
മൂന്നുതലയുള്ളവ പതിനാറോളം..,
രണ്ടുതലയായവ എട്ടോളം
അവർക്ക് വഴികാട്ടിയ ആ ഒറ്റനാഗം അവയെ നോക്കി പത്തിവിടർത്തി മലനിരകൾക്ക് നേരെ ആംഗ്യം കാണിച്ചു..

അവ തലകുനിച്ചു അവിടേക്ക് പറന്നുയർന്നു

പറക്കുന്ന നാഗങ്ങൾ...
അവൾ പറഞ്ഞു..

അവർ നമുക്ക് വഴിതെളിക്കുവാൻ പോയതാണ്.. 

 കറുത്ത നാഗം മുന്നോട്ട്പോയി.
പതിയെ

സർപ്പം പൊടുന്നനെ നിന്നു

കാട് രൂപാന്തരം പ്രാപിച്ചൊരു സമതലമായി മാറിയിരിക്കുന്നു..

കൃത്യമായ വിസ്തീർണ്ണത്തിൽ ഇരുവശവുമുള്ള ഉണങ്ങി വരണ്ടതും 

 പൊടികളുള്ളതുമായ  പ്രദേശം..

അതാ അവിടെ വെളുത്ത മുഖമുള്ള, നെറ്റിയിൽ ചന്ദ്രക്കലയുള്ള മനുഷ്യൻ.,

കാവൽക്കാരനാണ്..

ഉം??എവിടേക്ക്??

 അവിടെ ആ മലയ്ക്കപ്പുറത്തേക്ക്..

ഉം??എന്തിന്??അയാൾ അമറി..

 അവിടെ സ്നേഹമുണ്ടെന്ന്..!

അയാൾ കണ്ണയച്ചു.., 
മിഴി താഴ്ത്തി..
നീട്ടിപ്പിടിച്ച ആയുധം പിന്നിലേക്ക് മാറ്റി തലകുനിച്ചയാൾ പറഞ്ഞു..,

പൊയ്ക്കോളൂ..

അവിടെ സ്നേഹമുണ്ട്..
പറക്കും നാഗങ്ങൾക്കിടയിൽ ചില്ലുകൂട്ടിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്..

അവർ അയാളെ നോക്കി..
അയാൾ കരയുകയായിരുന്നു..

അയാൾക്ക്‌ മുകളിൽ ഒറ്റഫണമുള്ള ആ കരിനാഗം വട്ടമിട്ടു പറന്നു ചിരിച്ചു പറഞ്ഞു
"അവിടെ സ്നേഹമുണ്ട്......"

സൂര്യ

EIA2020

പിണറായിയുടെ  ഇരട്ടത്താപ്പ്:EIA യിൽ

കുറച്ചധിക ദിവസമായി നമ്മൾ കാണുന്ന ഒരു വാക്കാണ് EIA എന്നത്,

 എന്താണ് EIA?

ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചു പഠിച്ച ശേഷം അനുമതി നൽകുക എന്നതാണ് നിലവിലെ ഇഐഎ നയം. 
  
ഇതിനു ഭേദഗതി വരുത്തി പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ കേന്ദ്രം പൊളിച്ചെഴുതിയിരിക്കുകയാണ്.
നിലവിൽ കരട് രൂപത്തിലിരിക്കുന്ന ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല.

 ഇത് എന്ത് അപകടം ഉണ്ടാക്കും എന്നു ചോദിച്ചാൽ അതിനു ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.
വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല.
EIA പ്രാബല്യത്തിൽ വന്നാൽ സംഭവിക്കുന്നത് അതുതന്നെയാകും, അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും, എന്തിനേറെ, മനുഷ്യന് ജീവൻ പോലും നഷ്ടപ്പെട്ടാലും, നമുക്ക് പരാതിപ്പെടാൻ ഈ നയം പ്രാബല്യത്തിൽ വന്നാൽ സാധിക്കുക ഇല്ല.

ഇഐഎ ഭേദഗതിയിൽ നിർദേശം സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ ആണ്.

 പക്ഷെ   കേരളം ഇതുവരെ നമ്മുടെ നിർദേശം സമർപ്പിച്ചിട്ടില്ല. കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അടിയന്തിരമായി അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 Objection against gazette notification S.O.1199(E) draft EIA Notification, 2020 dated 23.03.2020 published in the Gazette proposing to supersede the Environment Impact Notification, 2006 – Reg:-
1. That, I am residing in the below-mentioned address.  As a citizen of India, who follows the Constitution of India, I am concerned about the Sustainable Development of this country and its people. I am strongly objecting the abuse of power shown by the Ministry by totally diluting the existing Environmental protection measures in the EIA Notification 2006, by proposing a draft EIA Notification 2020.

2. First of all, Crores of citizens of India are out of internet access either to read the draft or to react to the same. Most of them are ignorant or incapable of understanding the content of a notification which is available only in English or Hindi. Most of them are unable to understand it.    This EIA draft notification should be published in all 22 local languages in Schedule 8 of the Constitution, widely circulated and invite suggestions from the public at large. This draft directly affects the rights related to Forests, Environment, Air and Water in India, and future of crores of poor citizens. Parliament Committee on Environment has started scrutinising this draft EIA 2020. Ministry should wait for their report, discuss in the parliament of India. EIA draft Notification 2020 should be withdrawn now and after getting wide public opinion and report from Parliamentary Committee, Parliament should discuss this for formulating a fair EIA process as a rule.

3. Apart from the above reasons, I prefer the following objection against the draft EIA Notification, 2020 explaining the background and reason for each of such objection.

4. There are exclusions and dilutions of existing environmental norms. Some activities / projects as such are taken out from EIA regime. By reducing the threshold, some activities are out of EIA regime. Regulation of some activities have been categorised as B2 and got away with the EIA Process. The scope of preparing Impact Assessment and Public Consultation have been taken away from several projects / activities that may harm the environment. Time for Public Consultation is reduced. Any dilution from existing EIA provisions in the draft notification is illegal, unfair and against the powers given by Section.3 of the Environment (Protection) Act. All the unfair steps have to be removed. A team of Environmental Experts with independent view should be entrusted to study about the failure of existing EIA norms and make suggestions for future amendments, if any.

5. State of Kerala have faced a severe flood in the year 2018, due to unprecedented rains. Our planet is going through a tough time of Climate Change, and Covid-19. Environment degradation is shown as a major reason for such ecological disasters. All Human beings and the economy as a whole are suffering due to this. We should avoid dilution of existing Environment laws. All of the changes proposed in the new draft are dilutions of existing environmental protection norms. No scientific studies after 2006 as to why our Environment is being degraded. The verdicts of various courts including the Supreme Court or National Green Tribunal have not been taken into account while drafting EIA 2020. The new draft is expected to include factors of increasing incidents of flood disasters, including urban floods; changing monsoon pattern; Climate Change, improved scientific knowledge about the status of biodiversity in various agro-climatic situations. It is expected to include the requirements due to India’s international environmental commitments. The new draft as a whole is against the principle of non-regression and Constitutional provisions like Article 48A. The whole draft EIA 2020 is against the basic environment principles including those of Precautionary principle, Polluter-pays principle, Sustainable Development principle, Inter-Generational Equity, Without looking into each provisions, this draft EIA 2020 should be withdrawn as such and a fresh draft shall be put in place before the public, so as to protect our environment.

DILUTION OF EXISTING LAWS.

None of the measures which are part of the draft EIA Notification, 2020 provided below are measures for “the protection and improvement of the Environment”. Several Activities / Projects which were covered under the EIA Regime 2006 are now taken out of the EIA Regime through the draft EIA Notification 2020. The draft EIA Notification ignored the recommendations of all the Expert Committee reports.

CONTRAVENTION OF PRECEDENTS AND VARIOUS JUDGMENTS

Hon’ble Supreme Court in its Judgement dated 06.07.2011 and 06.01.2014  had emphasized the need for a National regulator and  directed MoEF to create National Level and State Level Environment Impact Assessment Authority (NEIAA) which can carry out an independent, objective and transparent appraisal and approval of the projects for environmental clearances and which can also monitor the implementation of the conditions laid down in the ECs.. However, the draft Notification has not taken into consideration the directions of Hon’ble Supreme Court. Post facto clearance provision should be deleted. Project proponents and consultants who submits False / misleading information in Form-1 application should be black listed. If anyone violates any condition of EC , EC should be cancelled and proponent should be fined based on polluter-pays. Selection of EAC/SEAC members should be based on strict criteria and through a just, fair, reasonable and transparent process.

We human beings on the mother earth have the duty to improve the quality of our environment by strengthening the provisions of EIA Notification 2006, deleting all the dilutions. Just like Justice.Verma Committee was appointed after Delhi Nirbhaya incident, to suggest suitable law making for the protection of women, a Committee headed by a former Supreme Court Judge along with experts should be appointed to get good suggestions for a comprehensive legislative reform in the subject of Environment Protection and EIA regime. Without proper discussion in the parliament, no EIA related notifications should be made.

Ministry has to protect remaining forests, remaining lakes and mountains, wildlife and their eco-systems, fresh water sources, Ecological Sensitive Areas, Grasslands, Rivers and Sea Shore, Biodiversity from over exploitation and misuse. We need to preserve it for the future generations. For scientific and wise use of resources, we need a Rule for ensuring the EIA process.

Hence, for the reasons stated above, I most humbly pray and request before you good office to take into consideration the objections raised by me and take necessary steps to withdraw the draft EIA Notification 2020 as a whole and do the following things urgently.

By incorporating the directions and Judgments of various courts and suggestions from various stake holders, strengthen the provisions of EIA Notification 2006, as per the statutory intent in Section.3 of the Environment (Protection) Act, 1986.

Draft a Rule for EIA process and circulate it in all local languages, conduct public hearings in various parts of India, take public opinion into consideration and suggest measures to strengthen the Environment Protection through a new Rule under the Act.

Bring a separate Rule for Environment Impact Assessment process, strictly adhering to the principles of Environmental Governance, especially precautionary and inter-generational equity.

Thanking you yours truly
(Your name)

നിസ്സഹകരണ പ്രസ്ഥാനവും സ്വാതന്ത്ര്യവും




" അവരുടെ അഭിമാനം സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്  ഇവിടെ മാന്യതയോടെ ജീവിക്കുവാൻ -പ്രവാചകന്റെ സത്യസന്ധരായ അനുയായികളായി തുടരുവാൻ_ സാധ്യമാവുകയില്ല. ഖിലാഫത് പ്രശ്നം അവരുടെ ജീവൻ മരണ പ്രശ്നമാണ്.ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പഞ്ചാബിനോടുള്ള പെരുമാറ്റം രക്ഷസീയമയിരുന്നു.ഈ രണ്ടു തെറ്റുകളും നീക്കുന്നതിനു വേണ്ടിയാണ് നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ മുൻപിൽ സമർപ്പിക്കുന്നതിന് ഞാൻ ധൈര്യപ്പെടുന്നത്.

കമിഴ്ന്നു കിടന്ന്, വയർ നിലത്തുരച്ചു കൊണ്ട് ഒരു പഞ്ചാബി സ്ത്രീ ആ തെരുവീഥിയിലൂടെ അപ്പുറം കടക്കേണ്ടി വന്ന അപമാനഭാരം,ഇന്ത്യയിലെ സ്ത്രീ പുരുഷന്മാരാകെ അനുഭവിക്കേണ്ടി വന്ന വേദനയായി ഞാൻ കണക്കാക്കുന്നു.ഈ അപമാനത്തിനു അറുതി വരുത്തണമെന്ന് നാം ഒന്നായി പ്രതിജ്ഞ എടുക്കണം."

മഹാത്മാ ഗാന്ധി.

സുപ്രധാനമായ നിസ്സഹകരണ പ്രമേയം ഇന്ത്യയുടെ ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു .
മുസ്ലിം ജനതയോട് കാണിച്ച വഞ്ചനാപരമായ പെരുമാറ്റത്തിലും ,പഞ്ചാബിൽ കൂട്ടക്കൊല നടത്തിയ ആംഗല ഉദ്യോഗസ്ഥരോട് കാണിച്ച സഹാനുഭൂതിയിലും ഇന്ത്യാഗവർണ്മെന്റിനോടും, ബ്രിട്ടീഷ് ഗവർണ്മെന്റിനോടുമുള്ള പ്രതിഷേധമായിരുന്നു പ്രമേയത്തിന്റെ പ്രഥമ ഭാഗം.

ഇന്ത്യയിൽ സമാധാനവും സംതൃപ്തിയും പുലരുവാൻ ,ഇന്ത്യയെ സ്വതന്ത്രയാക്കുവാൻ ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എടുത്ത തീരുമാനം.

വിദേശനിർമിതമായ വസ്തുക്കൾ ബഹിഷ്കരിച്ചുകൊണ്ട്, വിദ്യാഭ്യാസസ്ഥാപനങ്ങളും ആഘോഷങ്ങളും ബഹിഷ്കരിച്ചുകൊണ്ട്, ഉദ്യോഗവും, തിരഞ്ഞെടുപ്പും ബഹിഷ്‌കരിച്ചു കൊണ്ട്,സ്ഥാനങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് ഇന്ത്യയെ സ്വാതന്ത്രയാക്കുവാനുള്ള പ്രമേയമായിരുന്നു അത്.
ഗാന്ധിജി വിജയിച്ചു കൊണ്ട് പ്രമേയം അംഗീകരിക്കപ്പെട്ടു.

ഇന്ത്യയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും ഗാന്ധിയുഗം ഉദ്‌ഘാടനം ചെയ്യപ്പെട്ടത് അങ്ങനെയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബോംബെയിൽ july 31 നു വിദേശവസ്ത്രങ്ങൾ  ഗാന്ധിജി ഒരു തീപ്പെട്ടി കൊലുരച്ചു കത്തിച്ചു,രണ്ടുമണിക്കൂറുകൊണ്ടു കോടികൾ വിലയുള്ള വിദേശ വസ്ത്രങ്ങൾ കത്തിയമർന്നു.

പണ്ഡിറ്റ് മോട്ടിലാൽ നെഹ്രുവും ,ചിത്തരഞ്ജനദാസും  തങ്ങളുടെ അഭിഭാഷക വൃത്തി ഉപേക്ഷിച്ചുകൊണ്ട് കോടതി ബഹിഷ്കരണം നടത്തി,

കൽക്കട്ടയിലും ലാഹോറിലും തുടങ്ങി ഇന്ത്യയിൽ കുട്ടികൾ ക്ളസ്സ് മുറികളിൽ നിന്നിറങ്ങി വിദ്യാലയങ്ങൾ ബഹിഷ്‌കരിച്ചു,

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി അവർ അഹോരാത്രം പ്രവർത്തിച്ചു.ഗാന്ധിജിയെ സമരം അവസാനിപ്പിക്കുവാൻ ചർച്ചയ്ക്ക് വിളിക്കുകയും ഗാന്ധിജി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് മർദ്ദനങ്ങൾ  ഏറ്റുവാങ്ങി.

ആക്രമണത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ ആലി സഹോദരന്മാർ അറസ്റ്റ് ചെയ്യപ്പെട്ടു

ഇന്ത്യയിലെമ്പാടും പ്രതിഷേധം ഉണർന്നു.

മുസ്ലിം സഹോദരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ അവരെ ഒപ്പം നിർത്തി മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുവാൻ   ഗാന്ധിജിയുടെ ശ്രമം വിജയിച്ചു. ""ഹേ റാം "" എന്നു പറഞ്ഞുകൊണ്ട് സോഷ്യലിസം നെഞ്ചോടു ചേർത്ത ഗാന്ധി , നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ  ജനങ്ങളെ ഏകോപിപ്പിച്ചു.നിസ്സഹകരണം ജനങ്ങളെകൊണ്ടു നടപ്പാക്കി, വ്യക്തമായ തിരിച്ചടി ബ്രിട്ടീഷ് ആധിപത്യത്തിന് നൽകിയപ്പോൾ ഗാന്ധിജി ആഹ്വാനം ചെയ്തത് ഒരു socialist republic നെയാണ്.മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയ്ക്ക് തറക്കില്ലിടുകയായിരുന്നു അദ്ദേഹം.അത് ഒരു വിഭാഗം ജനങ്ങളെ വിഘടിപ്പിച്ച് മറ്റൊന്നാക്കി.അവരെ നമുക്ക് സംഘപരിവാർ എന്നു വിളിക്കാം.കാവിക്കൊടിയും , വെള്ളക്കൊടിയും , പച്ചക്കൊടിയും ഒന്നിച്ചു ചേർത്തതുകൊണ്ടു രൂപം കൊണ്ട സംഘടന.
ഗോഡ്സെ വിചാരണയിൽ പറഞ്ഞതും ഗാന്ധിജിയെ കൊലചെയ്തത് അദ്ദേഹം പച്ചയും ചുമപ്പും വെളുപ്പും ഒന്നിച്ചു ചേർത്തതു കൊണ്ടാണെന്നാണ്.

ഹേ റാം എന്നു ചേർത്തു വിളിക്കുമ്പോൾ.,ഓർമ്മിക്കേണ്ടത് ഗാന്ധിജിയുടെ സർവ്വസമത്വത്തെ ആഹ്വാനം ചെയ്യുന്ന രാമനെയാണ്.
ഗാന്ധിജി കണിച്ച പാതയിൽ ഉറച്ചു നിൽക്കുന്ന , നെഹ്‌റുവിനെ പിന്തുടരുന്ന ജനങ്ങൾ ഇനിയും ഇന്ത്യയിൽ ബാക്കിയാണ്..

വിശക്കുന്നവനും പട്ടിണികിടക്കുന്നവനും, രോഗികളും.അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമുണ്ട്..
വെട്ടിപ്പിടിച്ചവ ആ വയറുകൾക്ക് വിശപ്പുമാറ്റുമെന്നു പ്രവർത്തി കൊണ്ടു സ്വാതന്ത്ര്യം വാങ്ങിനല്കിയ നെഹ്രുവും, ഗാന്ധിയുമൊന്നും എവിടെയും തെളിയിച്ചും പറഞ്ഞും , ചെയ്തും കാണിച്ച ചരിത്രമില്ല.
കൊടുത്തും ചേർത്തുനിർത്തിയും ജന്മനാടിനെ പൊരുതി നേടിയ ചരിത്രമേ അറിയൂ.വെട്ടിയും കത്തിച്ചും പിടിച്ചടക്കി കെട്ട കാലത്തും മരുന്നിനും വിശപ്പിനും മാറ്റിവയ്ക്കാതെ ,ദേവാലയങ്ങൾ കൊണ്ടു വിശപ്പ് മാറുമെന്നും , രോഗത്തെ പ്രതിരോധിക്കാമെന്നും കരുതുന്ന ഒരു കാലം അവർ സ്വാതന്ത്ര്യ സമരകാലത്തു ചിന്തിച്ചിട്ടുണ്ടാവുകയില്ല.

അങ്ങനെയൊന്ന്  ഒരുചരിത്ര താളിലുമില്ല
നമ്മുടെ പിതാമഹാന്മാർ നമുക്കായി കരുതി വച്ച ഇന്ത്യ മതനിരപേക്ഷയുടേതും സാഹോദര്യത്തിന്റെതും സ്നേഹത്തിന്റേതുമാണ്.
സ്വാതന്ത്ര്യത്തോടൊപ്പം നമുക്ക് അവർ നൽകിയ ഭരണഘടനയും.ഈ ത്രിവർണ്ണപതാകയും നെഞ്ചിൽ ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കും എന്നത് ജീവനേക്കാൾ വിലയുള്ള ഉറപ്പായി നമുക്ക് സൂക്ഷിക്കാം..

പിതാമഹന്മാരുടെ യശസ്സ് കാക്കാൻ ഈ ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടനയെ തൂത്തെറിയാൻ ഒരു ഫാസിസ്റ്റ് ശക്തിയെയും അനുവദിക്കില്ല എന്നു നമ്മുടെ തലമുറയ്ക്കായി നമുക്ക് വാക്ക് നൽകാം.
ഫാസിസത്തിനു മുൻപിൽ ഗാന്ധിയുടെയും,നെഹ്രുവിന്റെയും ഇന്ത്യ തലകുനിക്കില്ല  എന്നും അങ്ങനെ വേണ്ടി വന്നാൽ ഫാസിസത്തെ അടിച്ചമർത്തുവാൻ നാം ഓരോരുത്തരും തെരുവിൽ ഉണ്ടാകുമെന്നും നമുക്ക് പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.

ഭാരത് മാതാ കി ജയ്

സൂര്യ

Saturday, May 30, 2020

ഒരു വിദ്യാർഥിപ്രസ്ഥാനത്തിന്റെ കഥ



നിശബ്ദത അടിമത്വത്തിന്റെ അടയാളമാണ്‌..,

അധികാര മോഹത്തിന്റെയും..

ഈ നീലക്കൊടിക്ക് നിശബ്ദതയെ ഭേദിച്ചു വിദ്യാർത്ഥികളുടെ ശബ്ദമാകുവാൻ കഴിഞ്ഞു എന്തിനുദാഹരണമാണ് ഈ ആറുപതിറ്റാണ്ടു കാലം.

ഈ നീലക്കൊടികൾ ചെങ്കോട്ടകൾ ഭേദിച്ചു കേരളത്തിൽ 6 പതിറ്റാണ്ടുകാലം നീണ്ടു പാറുന്നു എന്നുണ്ടെങ്കിൽ അതിൽ സഹനങ്ങളുടെ സമരങ്ങളുടെ ഒരുപാട് കഥകൾ ഉണ്ടാകും.

ആദ്യമായ് കേരളത്തിൽ ഉയർന്നുകേട്ട വിദ്യാർഥികളുടെ ശബ്ദം. അതും ആലപ്പുഴയിൽ.

അടിമത്വം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു ഞാൻ.എനിക്ക് ksu എന്ന പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.ആ കൊടിയോടുള്ള ഇഷ്ടവും അതിനെ വിദ്യാർഥികൾ നെഞ്ചോടു ചേർത്തു കൊണ്ടുനടക്കുന്നത് കാണുമ്പോളുള്ള പറഞ്ഞറിയിക്കുവാനാവാത്ത  ഒരു വികരവുമാണ് ഇതെഴുതിക്കുന്നത്.

ഒരു വക്കീൽ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്ന പെണ്കുട്ടി., ഇന്നും യൂണിവേഴ്സിറ്റി കോളേജിനെ അവിടുത്തെ കുട്ടികളെ അസൂയയോടെ ആഗ്രഹത്തോടെ നോക്കിക്കാണുന്ന എന്നെ സങ്കല്പിക്കുവാൻ വായനക്കാർക്ക് സാധിക്കുമോ എന്നു ചോദിച്ചാൽ, ചിലപ്പോൾ ആശ്ചര്യമാകും മറുപടി.
 
ശേഷം പഠിച്ചത് കെ ആർ ഗൗരിയമ്മയുടെ പേരുള്ള പ്രൊഫഷണൽ കോളേജിലാണ്.വിദ്യാർത്ഥി രാഷ്ട്രീയങ്ങൾ ഉണ്ടായിരുന്നില്ല അവിടെ.പ്രതീക്ഷകൾ അവിടെ നഷ്ടമായപ്പോൾ ,4 വർഷം പുസ്തകം തിന്നാണു തീർത്തത്.സ്വാമിച്ചേട്ടന്റെ കോളെജ് ബസ് sd കോളേജിന് മുമ്പിലൂടെ പോകുമ്പോൾ തലയെത്തിച്ചു ഞാൻ നോക്കും.സീനിയർ ആയിക്കഴിഞ്ഞു സ്ഥിരമായുറപ്പിച്ച സീറ്റിലിരുന്നു ഏന്തി വലിഞ്ഞു വെറുതെ ക്യാമ്പസിനെ കൗതുകത്തോടെ..

പിന്നെ ഒരുപാട് കാലങ്ങൾക്കിപ്പുറം വക്കീലാകുവാനാഗ്രഹിച്ച അനീതികൾക്കെതിരെ ശബ്ദമുയർത്തുവാൻ ആഗ്രഹിച്ച പെണ്കുട്ടി തിരഞ്ഞെടുത്ത വഴി എഴുത്തായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം നഷ്ടമായ നല്ലൊരു ക്യാമ്പസ് കാലഘട്ടം നഷ്ടമായ ഒരുവൾക്ക് എഴുതുക എന്നത് അനീതികൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനു തുല്യമായിരുന്നു എന്നു ഞാൻ പറഞ്ഞാൽ എത്രമാത്രം വിശ്വസിക്കുവാൻ കഴിയും എന്നത് വായനക്കാരുടെ ഇഷ്ടമാണ്.

പിന്നെ കാലങ്ങളൊരുപാട് മാറി.തിരുവനന്തപുരം നഗരവും സെക്രെറ്ററിയറ്റിന് മുൻപിലെ താമസവും
ജീവിതവും എപ്പോളോ ഈ നീലക്കൊടിയെ സ്‌നേഹിക്കുവാൻ പഠിപ്പിച്ചു.അനീതികൾക്കെതിരെ ഉയർന്നുകേട്ട വിദ്യാർത്ഥികളുടെ ശബ്ദങ്ങൾ.
ഒരുപാട് ഏറെ സുഹൃത്തുക്കൾ.
സൗഹൃദങ്ങൾ.

ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളൊക്കെയും ഫാസിസത്തിനെതിരെ ആകുമ്പോൾ അതിനെ സ്വാഗതം ചെയ്യുക എന്നത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വം തന്നെയാണ്..

63ആം സ്ഥാപകദിനം ആഘോഷിക്കുന്ന കേരളത്തിന്റെ വിദ്യാർത്ഥിപ്രസ്ഥാനത്തിന് ആശംസകൾ.

രാഷ്ട്രീയം ബോധമാണ്..
അനീതികൾക്കെതിരെ ശബ്ദമുയരും എന്ന ബോധ്യപ്പെടുത്തൽ..

നിശബ്ദത അടിമത്വമാണ്.
അധികാര മോഹവും..!

Sunday, May 24, 2020

പൂക്കാൻ മറക്കാത്ത മുല്ലകൾ



മുല്ലപ്പൂക്കൾ നിറഞ്ഞ ഒരു ബാല്യകാലം ഓർമ്മയിലുണ്ട്. 
എന്റെ വീടിൻറെ മുറ്റത്ത് ,പിന്നെ പിൻവശത്ത് ഒക്കെ നിറയെ കുട മുല്ലകളുണ്ടായിരുന്നു.

ഇത് മുല്ലപ്പൂക്കളുടെ കാലമാണ്!!
 മുല്ല പൂക്കുന്ന കാലം!!

പണ്ടൊക്കെ  ഏപ്രിൽ മേയ് മാസങ്ങളിൽ വൈകുന്നേരമായാൽ വീടുനിറയെ മുല്ലപ്പൂവിൻറെ മണമായിരുന്നു ഒപ്പം തെക്കേ മൂലക്ക് ഇലഞ്ഞിപ്പൂക്കൾ വിടർന്നുനിൽക്കുന്നുണ്ടാകും.,
 അതിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ഓർക്കുമ്പോൾ പോലും മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട് വലിയ പാത്രത്തിൽ അടുക്ക് കണക്കിന് മുല്ലപ്പൂക്കൾ ഞാനും അമ്മയും ചേച്ചിയും കൂടി പറിച്ചു സൂക്ഷിക്കുമായിരുന്നു .

ഇന്ന് ഞാൻ ആ വീട്ടിലേക്ക് പോയി.
 മഴ പെയ്തു തോർന്നപ്പോൾ,ആ വീടിൻറെ ഓർമ്മ എനിക്ക് വന്നു.
ആ മണവും..., അമ്മയും അച്ഛനും അപ്പച്ചി യും ചേച്ചിയും അമ്മൂമ്മയും എല്ലാവരും ഉള്ള ആ വൈകുന്നേരങ്ങളും., ഓർമ്മയിലേക്ക് ഓടിവന്നു . 
വണ്ടിയെടുത്ത് വീട്ടിലേക്ക്  ചെല്ലുമ്പോൾ ഞാൻ "നോക്കി" ഒരു മുല്ല തൈ എങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന്.

" ഉണ്ടായിരുന്നു...!!",
മുല്ലച്ചെടി മാത്രമല്ല;ഉതിർന്നു വീണ ഒരു "കുടമുല്ല പൂവും ..!!"
എന്നെ വേദനിപ്പിക്കാതിരിക്കാൻ എന്നവണ്ണം അത് വാടിയിട്ടുണ്ടായിരുന്നില്ല.
 ഞാനവിടെ നിന്നു..!!
 എത്രസമയം എന്നെനിക്കറിയില്ല..!!
 ഒരുപാടധികനേരം..!!!
 ഓർമ്മകൾ ഒന്നായി അയവിറക്കി ഞാൻ തിരിച്ചു നടക്കുമ്പോൾ അവിടെ ആ മുല്ലയിൽ വിടരാൻ തുടങ്ങുന്ന ഒരു  മുല്ലമൊട്ടു കൂടി ബാക്കിയുണ്ടായിരുന്നു.
ഞാനിനി അങ്ങോട്ടു പോകില്ല,അത് താനേ വിരിഞ്ഞു കൊഴിഞ്ഞു പോകും..
അത് തലയിൽ ചൂടാൻ ഞാനോ ചേച്ചിയോ അമ്മയോ ഇല്ല അവിടെ..
എന്നിട്ടും ഞാൻ സംശയിച്ചു.

ഞങ്ങളുടെ ശബ്ദങ്ങളില്ലാതെ നീയെങ്ങനെ പൂത്തു മുല്ലേ??

ഒരുപക്ഷേ അറിയാമായിരുന്നിരിക്കേണം ഞാൻ ഓർമിച്ചോടി വരുമെന്ന്...

ഒരു പൂവിന്റെ കഥ:നാവികന്റെയും

ഇത് അയാൾ സമ്മാനിച്ചതാണ്., എനിക്കോ എന്ന ചോദ്യം വരും എനിക്കല്ല.., പരിശുദ്ധമായ പ്രണയമാണ് എന്ന് കരിതിയിട്ടുണ്ടാകും..
ഒരു വൈകുന്നേരം ചാനെലിലെ സുഖമുള്ള എന്നാൽ ഭ്രാന്തമായ ജോലികൾക്കിടയിൽ നിന്നും രക്ഷപ്പെട്ടോടി വന്ന് ഏറ്റവുംഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു സഹമുറിയത്തിക്കായി കാത്തിരുന്ന ഒരു വൈകുന്നേരം, ഷീണിച്ചു മുറിയിൽ വന്നുകയറി ഭക്ഷണം കഴിച്ചൊടുവിൽ പ്രിയപ്പെട്ട പ്രജീഷ് സെനിൻറെ പുസ്തകം മറിച്ചു നോക്കിയിരിക്കുന്ന എനിക്ക് നേരെ ചുമന്ന പുഷ്പം നീട്ടി അവൾ പറഞ്ഞു

ഇത് ഒരാളെനിക്ക് തന്നതാണ്., പുസ്തകത്തിൽ നിന്ന് കണ്ണെടുത് അവളെ നോക്കി കണ്ണിറുക്കി ചോദിച്ചു എന്താണ് മകളെ? പ്രണയമോ..??

അവൾ ചിരിച്ചു.., അയാൾ ഇവിടെ തടവിലാണ് കപ്പിത്താനാണ്, ഇന്ന് ഇദ്ദേഹത്തിന്റെ സ്റ്റോറി ചെയ്യാൻ പോയത്...

കണ്ണ് കൂർപ്പിച്ചു ഞാൻ, ചോദ്യങ്ങൾ ഒന്നായി ചോദിച്ചു..,

അവൾ എന്തൊക്കെയോ പരതിക്കൊണ്ട് ഉത്തരങ്ങൾ ഒന്നായി പറഞ്ഞു., 

അയാൾ ഒരു ഹോട്ടൽ മുറിയിലാണ് താമസം വർഷങ്ങൾ 2 ആയി കപ്പിത്താൻ ആയിരുന്നു,

ഭക്ഷണം??
ഉള്ളൊന്നു പിടച്ചു നെറ്റിചുളിച്ചു ഞാൻ ചോദിച്ചു,

Insurance കമ്പനിയും അയാളുടെ ഷിപ് അതോറിറ്റിയും ചേർന്നാണ് അയാൾക്ക് ഇവിടെ താമസം നൽകിയിരിക്കുന്നത് മാസം 500 രൂപയോ മറ്റോ നൽകും, അയാൾക്ക് സുഖമില്ല , 

നീ അയാളോട് സംസാരിച്ചോ??

അവൾ എന്ന എന്റെ അനുജത്തി എന്ന് ഞാൻ മനസ്സിൽ കരുതുന്ന തീരെ പക്വത വന്നിട്ടില്ലാത്ത , പാതിരാത്രിയിലും ഒരു സ്റ്റോറിക്കു വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന അവളോട് ചോദിക്കേണ്ടി വന്നു കാരണം അവളിത്രയേറെ സമയം ഒരു സ്‌റ്റോറിക്കുവേണ്ടി പാഴാക്കി ഒടുവിൽ അക്ഷരത്തെറ്റുകളോ വ്യാഖ്യാനപിഴവുകളോ നിറഞ്ഞ വളരെ ചെറിയ ഒരു പാരഗ്രാഫ് എഴുതി തീർക്കുന്നത് കാണുമ്പോൾ ഞാൻ ഇടയ്‌ക്കെങ്കിലും അവളെ നോക്കി നിന്നിട്ടുണ്ട്..,അതുകൊണ്ട് മാത്രം അവൾ എടുത്ത interview എങ്ങനെയാകും എന്നറിയാൻ ആകാംഷ നിറഞ്ഞു പൊന്തി.,

സംസാരിച്ചു, 

എവിടെ വച്ച്??

ആദ്യം അയാളുടെ മുറിയിലേക്ക് കയറാൻ മടി ആയിരുന്നുപിന്നെ പേടിക്കാതെ ചുറ്റും നോക്കി കയറി,  
എന്റെ മറുപടി ഒരു പുഞ്ചിരി, അവളെ ഞാൻ കേട്ടു കൊണ്ടേയിരുന്നു, ചോദ്യം ചോദിക്കുവാൻ വേണ്ടി, കാരണം അയാൾ എന്റെ മനസ്സിൽ കയറിപ്പോയിരുന്നു,

അവൾ തുടർന്നു ,

അയാൾക്കൊപ്പം ഒരു പ്രായമായ സെർവേണ്ടുണ്ടായിരുന്നു, കപ്പലിലെ തന്നെ..

അയാൾക്ക് നാട്ടിലേക്ക് communicate ചെയ്യുവാനോ തിരികെപ്പോകാനോ നിവർത്തിയില്ല, കേസ് തീരണം.

അപ്പോൾ അയാളെങ്ങനെ ജീവിക്കുന്നു.

ഹോട്ടലുകാർ ഭക്ഷണം കൊടുക്കും താമസിക്കാൻ സ്ഥലവും,

ചികിത്സ , insurence കാർ ചെയ്യുമെന്ന് പറയുന്നു,

ഞാൻ അയാളെ കൂട്ടിക്കൊണ്ടു പുറത്തേക്ക് പോയി, ഫോർട്ട് കൊച്ചി, അവൾ..,

ആര് ടിക്കറ്റെടുത്തു??

ഞാൻ.

കൊണ്ടുപോയി ഒരു കോൾഡ് കോഫീ വാങ്ങി ഇരുന്നു സംസാരിച്ചു

നിനക്കറിയുമോ., അയാൾ അതിന്റെ പണം എന്നെ കൊടുക്കുവാൻ അനുവദിച്ചില്ല,
അവൾ എടുത്തു പറഞ്ഞു, യാതൊരു ഭാവ ഭേദംവുമില്ലാതെ..

എന്റെ നെഞ്ചു പട പാടാന്നിടിച്ചു, അയാളെ കാണുവാൻ തോന്നി, അസുഖ ബാധിതനായി കപ്പിത്താനായിപ്പോയതിന്റെ പേരിൽ ഒരു നാട്ടിൽൽ ആരുടെയോ  ദയയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു മനുഷ്യൻ..

ഞാൻ അവർ ഇരുന്നു സംസാരിക്കുന്നത്  സങ്കൽപ്പിച്ചു, അയാളോടെനിക്ക് കരുണ തോന്നി.,

അവൾക്കു പകരം ഞാൻ ആയിരുന്നെങ്കിൽ കൂട്ടിക്കൊണ്ടു പോയി വസ്ത്രവും ഭക്ഷണവും വാങ്ങി നൽകുമായിരുന്നു..,
ഇല്ല അതവളുടെ ജോലി അല്ലെ, അങ്ങനെ ചിന്തിചു അപ്പുറം പ്രജീഷ് സെന്നിന്റെ നമ്പി സിറിന്റെ മുഖമുള്ള പുസ്തകം കട്ടിലിൽ അമർത്തി അവളെ നോക്കി,

പോകാൻ അയാളെ ബസ് കയറ്റി വിടുമ്പോൾ കോട്ടിൽ നിന്നും ഒരു ചെറിയ  കവർ എടുത്തു അതിൽ നിന്നും അയാളെനിക്കു ഈ റോസ് തന്നു എന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു, ഒരുപാട് വാത്സല്യത്തോടെ ആ വൃദ്ധനെക്കുറിച്ചവൾ പറഞ്ഞു..

അയാളെ തനിച്ചാക്കി പോരുന്ന നിമിഷം ഓരോ തനിച്ചാകലുകളിലും അയാൾ ഹൃദയത്തിൽ നിന്നും ചോര ഒഴുക്കുന്നുണ്ടാകാം..

അവൾക്ക് സമ്മാനിച്ച ഈ പുഷ്പത്തിൽ അയാളുടെ കഥയുണ്ട്..,ഓരോ മാധ്യമപ്രവർത്തകനും കടന്നുചെല്ലുമ്പോൾ പ്രതീക്ഷയുണ്ട്.

സ്നേഹമുണ്ട്..

അവളിൽ നിന്നും ആ പുഷ്പം കയ്യിൽ വാങ്ങി ഞാൻ നെഞ്ചോട് ചേർത്തു.. ഒരു നിമിഷം അയാൾക്കു എത്രയും വേഗം മരണത്തിന് മുൻപ് തിരികെയെത്താൻ കഴിയണെ എന്ന് പ്രാർത്ഥിച്ചു..മനസ്സിൽ പറഞ്ഞു പ്രിയപ്പെട്ട കപ്പിത്താൻ നിങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ എങ്കിലും നൽകട്ടെ ഞാൻ..

മോദിയുടെ ഇന്ത്യ :കൊറോണക്കാലത്തിൽ




മനുഷ്യർ പലായനം ചെയുന്ന ചിത്രങ്ങൾ കണ്ട്  ചിരിക്കുന്ന മനുഷ്യരുള്ള നാടാണ്..

അന്ധത .. ..
ഈ നടക്കുന്നവർ നമ്മൾ അല്ലാത്തിടത്തോളം അന്ധത ഒരു ഉപാധിയാണ്

പ്രിയങ്കാ ഗാന്ധി ഏർപ്പാടാക്കിയ 1000 ബസുകൾ നിരത്തിൽ ഇറങ്ങണമെങ്കിൽ അതിന്റെ നമ്പർ ഉൾപ്പെടെ സമർപ്പിക്കണം എന്ന ഉപാധി വച്ചു യോഗി സർക്കാർ..

ഞങ്ങൾ തയ്യാറാണ്,വേണമെങ്കിൽ bjp യുടെ കൊടികൾ വച്ചു നിങ്ങൾ ബസ് വിട്ടോളൂ പക്ഷെ ദയവ് ചെയ്‌തു ആ പാവങ്ങളെ വീട് എത്തിക്കുവാൻ അനുമതി നൽകുക.
ഇത് മാത്രമായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും ആവശ്യം.


എന്നിട് എന്താണ് യോഗി സർക്കാർ ചെയ്തത്??
പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സെക്രട്ടറിയെ  നൽകിയ ബസ് നമ്പറുകളിൽ ഓട്ടോയുടെയും ബൈക്കിന്റെയും നമ്പറുകൾ ഉണ്ടെന്നു നുണ പറഞ്ഞു,ആയിരം ബസുകളുടെ നമ്പറുകൾക്കിടയിൽ ഓട്ടോ നമ്പർ എഡിറ്റ് ചെയ്ത് കയറ്റി കള്ളക്കേസിൽ കുടുക്കി പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സ്റ്റാഫിനെ ജയിലിൽ അടച്ചു.
കോൺഗ്രസ് 1000 ബസ്എന്നു പറഞ്ഞു പറ്റിച്ചെന്നു വാർത്ത ചമച്ചു.

ശരി അത് നിങ്ങളുടെ രാഷ്ട്രീയം..
മഹാഭാരതത്തിൽ കൗരവർ കളിച്ച ചതുരംഗക്കളിയുടെ ബാക്കിപത്രം..

രാജ്യം പാണ്ഡവർക്കൊപ്പമായിരുന്നു.
ജനങ്ങളും

പുരാണങ്ങൾ പറയുന്നു.,
രാജാവ് നഷ്ടപ്പെട്ടരാജ്യം ,മൂഢനയ ,അധികാര വ്യാമോഹിയായ ഭരണാധികാരി രാജ്യം വെട്ടിപിടിച്ച നാട്ടിലെ  ജനങ്ങൾ പട്ടികളെയും പറവകളെയും വേട്ടയടിപ്പിടിച്ചു ഭക്ഷിക്കുന്ന കാലം വരുമത്രെ.,
വറുതിയുടെ കാലമാണത്രെ..
രാജാവിന്റെ മക്കൾ നിസ്സഹായരായി സ്വന്തം ജനതയുടെ കഷ്ടതകൾ അധികാരം നഷ്ടമായി കണ്ടു നിൽക്കും..,നാടിനെ രക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ വ്യാമോഹിയായ ഭരണാധികാരികൾ അടിച്ചും , പിടിച്ചു കെട്ടിയും നിഷ്പ്രഭമാക്കുന്ന കാലം..
മഹാ രോഗങ്ങൾ രാജ്യത്തെ വിഴുങ്ങും.
പേമാരിയുണ്ടാകും,
ഭൂമി പ്രകമ്പനം കൊള്ളും..
ജനങ്ങൾ പലായനം ചെയ്യും..
ഭക്ഷണമില്ലാതെ,വെള്ളമില്ലാതെ, തലചായ്ക്കുവാൻ ഇടമില്ലതെ ജനങ്ങൾ പലായനം ചെയ്യും..
രാജാവിന്റെ മക്കളുടെ എല്ലാ ശ്രമങ്ങളെയും വിഭലമാക്കിക്കൊണ്ട് പുതിയ ഭരണാധികാരി ഉണ്ടും തിന്നും കുടിച്ചും സുഖ ലോലുപതകളിൽ മുഴുകും..
ഉടുക്കാൻ പൊന്നിന്റെ കുപ്പായവും കഴിക്കാൻ പൊന്തളികകളും കൊട്ടാരത്തിൽ നിറയും.
ജനങ്ങളുടെ കപ്പം കൊണ്ട്, അവരുടെ മുതലുകൾ കൊണ്ട് രാജാവ് പരമോന്നതിയിലെത്തും.

കാലുകളില്ലാത്തവന് സഞ്ചരിക്കുവാൻ ആത്മാവ് ബലമേകുമ്പോൾ, ആത്മധൈര്യത്തെ ചോർത്തിക്കളഞ്ഞു ഭരണാധികാരി പുഷ്പക വിമാനത്തിൽ രാജ്യം സന്ദർശിക്കും..

ജനങ്ങളുടെ ശവങ്ങൾ കൊണ്ടുള്ള മഞ്ചങ്ങളിൽ ഭരണാധികാരി കിടന്നുറങ്ങും.
ആർപ്പു വിളിക്കും..

ദൈവം മൗനം പാലിക്കും..
കഷണങ്ങളായി ചിതറിയ ജനങ്ങളുടെ ശരീരാവശിഷ്ടങ്ങൾ റെയിൽവേ ട്രാക്കിൽ അവിടവിടെ കാണപ്പെടും..
തെരുവിൽ കുഞ്ഞുങ്ങൾ വെള്ളമില്ലാതെ കരയുന്ന ശബ്ദം ഉയർന്നു കേൾക്കപ്പെടും..
ഭക്ഷണമില്ലാതെ  വെള്ളമില്ലാതെ ആയിരങ്ങൾ മരണപ്പെടും..
അപ്പോളും ഭരണാധികാരിയുടെ അണികൾ പരസ്യമായി വെല്ലുവിളികൾ നടത്തും..
കൊടുവാളുമായി രാജ്യത്തങ്ങോളമിങ്ങോളം യാത്ര ചെയ്യും..

അതേ പുരണങ്ങൾ സത്യമാകുന്നകാലമാണ്..
അതേ ഭരണാധികാരി
നാൽകാലികൾക്ക് പാലഭിഷേകം നടത്തും..,
അതേസമയം നാട്ടിൽ
മനുഷ്യർ വെള്ളമില്ലാതെമരിക്കും

ഇന്ത്യാമഹാരാജ്യം.
മതനിരപേക്ഷ ഇന്ത്യ..
ഇന്ത്യാക്കാരുടേതായിരുന്ന ഇന്ത്യ

പ്രിയപ്പെട്ടവർ തെരുവിലാണ്.
ഇവിടെ എന്നെപ്പോലെ നമ്മളെപ്പോലെ സ്വന്തം വീടെന്ന സമാധാനത്തിനുള്ളിലല്ല
പൊരിവെയിലിൽ നടുറോട്ടിൽ..
കുഞ്ഞുങ്ങൾ..
മുതിർന്നവർ..
പട്ടിണിയാണ്..
നിർമലാ സീതാരാമന്റെ ലിസ്റ്റിൽ പേരില്ലാത്ത മനുഷ്യരുടെ ഇന്ത്യ.സൗകാര്യവത്കരിച്ച ഇന്ത്യ.
പശുക്കളുടെ ഇന്ത്യ.

അതേ ഇത് മനുഷ്യരുടെ ഇന്ത്യയല്ല..

ഇന്ത്യൻ പശുക്കളുടെ മാത്രം ഇന്ത്യാമഹാരാജ്യമാണിതിന്ന്

വറുതിയുടെ കാലത്തും ജനങ്ങളെ കാണാത്ത നാടിനെ വിൽക്കുന്ന ഭരണാധികാരി ഭരിക്കുന്ന സ്വതന്ത്ര ഇന്ത്യ..

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

എല്ലാ മനുഷ്യരും ഒരേപോലെ സംസാരിക്കുന്നവരല്ല.
നന്നായി സംസാരിക്കുവാൻ കഴിയുന്ന ഒരുവന് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നിൽക്കുന്ന രണ്ടു ദമ്പതികളെ ഒന്നിപ്പിക്കുവാനും, യുദ്ധത്തിന് തയ്യാറെടുത്ത രണ്ടു രാജ്യങ്ങളെ ഒരു തീന്മേശയക്കപ്പുറവും ഇപ്പുറവും ഇരുത്തി സംസാരിപ്പിക്കുവാനും കഴിയും..

അങ്ങനെയൊരാൾ നിങ്ങൾക്കിടയിലുണ്ടോ??
അങ്ങനെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?? എവിടെയെങ്കിലും??

ചില നേരങ്ങളിൽ നിങ്ങൾ സംവദിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളോട് ആത്‍മർത്ഥമായി നിങ്ങൾ പറയാൻ പോകുന്ന വാക്കുകൾ  മുൻകൂട്ടി കണ്ട് പറയുവാൻ അവർക്ക് സാധിക്കാറുണ്ട്.
അവരിൽ ചിലരോട് നിങ്ങൾ സംസാരിച്ചിട്ടുണ്ട് .അല്ലേ??

ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റൊരാൾ സംസാരിച്ചാൽ ശരിയായേക്കാം എന്നു തോന്നുന്ന പല വിഷയങ്ങളിലൂടെ നിങ്ങൾ കടന്നു പോയിട്ടുള്ളപ്പോൾ..,
അപ്പോളൊക്കെ അത്തരം ഒരാളെ കണ്ടെത്തുവാൻ ആവാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടാവണം.അല്ലെ??
അല്ലെങ്കിൽ അത്തരം ഒരാൾ സംസാരിക്കുവാൻ തയ്യാറല്ലാതെ നിന്നിട്ടുണ്ടാവണം.അല്ലെ??
അപ്പോളും നിങ്ങൾക്ക് അറിയാം അത്തരമൊരാൾ ഉണ്ടെന്ന്..
നിനങ്ങളോളം നിങ്ങളെ മനസിലാക്കി നിങ്ങളായി സംസാരിക്കുവാൻ കഴിയുന്ന മനുഷ്യർ..അതേ അത്തരം മനുഷ്യർ തന്നെ

സംസാരിക്കാൻ കഴിയുന്ന മനുഷ്യർ
അവർ മറ്റാരേക്കാളും മറുപുറമുള്ള മനുഷ്യരെ മനസ്സിലാക്കുന്നവരിയിരിക്കും.
വ്യക്തമായ ചിന്തകളും ,ശരികളും ഉളളവരായിരിക്കും.
മറുപുറമുള്ള വ്യക്തിയുടെ മനസ്സ് അവന്റെ വാക്കുകളുടെ ആഴവും പരപ്പും കണ്ട് തിരിച്ചറിയാൻ കഴിയുന്നവരായിരിക്കും
സർവ്വോപരി നിങ്ങൾ അവർ  സത്യസന്ധനയിരിക്കും.
മനസാക്ഷി ഉള്ളവനും, ആരോടും പ്രത്യേക മമത വച്ചുപുലർത്താത്ത നന്മ നിറഞ്ഞ നിഷ്പക്ഷനുമായിരിക്കും..,
മുമ്പിൽ നിൽക്കുന്നവന്റെ മനസ്സ് വായിക്കുവാൻ കഴിയുന്നവനായിരിക്കും..,
കരുതൽ അർഹിക്കുന്നവരെ തലോടുവാൻ പോന്ന മനസ്സുള്ളവരായിരിക്കും..

അങ്ങെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എപ്പോളെങ്കിലും??
ഉണ്ടെങ്കിൽ ഒരിക്കലും ജീവിതത്തിന്റെ ഒറ്റനൂലിന്റെ ഒരറ്റത്ത് നിന്നും വിട്ടുകളയരുത്.
ഏറ്റവും വിലപ്പെട്ട സൗഹൃദത്തെക്കാൾ ബഹുമാനിക്കുന്ന ഒന്നായി അവരെ കത്തുസൂക്ഷിക്കുക..,
ബഹുമാനിക്കുക..,
സ്നേഹിക്കുക..,
അതേ
അവർ എന്നും ഒപ്പമുണ്ടാകുന്ന.
എതാപത്തിലും വിശ്വസിക്കുന്നവനെ ചതിക്കാതെ ചേർത്ത് നിർത്തുന്ന മനുഷ്യരാണ്.

അതേ വിശ്വസിക്കണം..,തീർച്ചയായും
അങ്ങനെയുള്ള മനുഷ്യരുണ്ട്
 നമുക്കിടയിൽ എവിടെയൊക്കെകയോ??
അതേ നിങ്ങൾ ഓർമ്മിക്കുന്നില്ലേ അന്ന്..അവിടെ ആപത്തിൽപ്പെട്ട് ഒപ്പം ആരുമില്ലാതെ  തനിച്ചു നിന്നപ്പോൾ
 നിങ്ങളുടെ അരികിൽ ഓടി വന്ന്   സഹായിച്ചയാൾ..
നിങ്ങളുടെ ശത്രുവിന്റെ ശകാരങ്ങൾക്കൊപ്പം.നിങ്ങളോളം,ഒരുപക്ഷേ നിങ്ങളായി തന്നേ വികാരഭരിതനായ അയാൾ???
അതേ അയാൾ തന്നെ..,
ഞാൻ അത്തരക്കാരെക്കുറിച്ചാണ് പറഞ്ഞത്.
നിങ്ങൾക്കിപ്പൊൾ മനസ്സിലായിട്ടുണ്ടാകും.അല്ലെ..??
അതേ..അവരെക്കുറിച്ചു തന്നേ,
അന്ന് നിങ്ങൾക്കൊപ്പം വന്ന്, നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ ശത്രുവിനോട് സംസാരിച്ചയാൾ.,
നിങ്ങളെപ്പോലെ നിങ്ങളോട് പിണങ്ങിയ നിങ്ങളുടെ  വേണ്ടപ്പെട്ടയാളോട്, സംസാരിച്ചയാൾ..,അന്ന്
 നിങ്ങളോളം  , ആത്മാർതദ്മായി നിങ്ങൾക്ക് വേണ്ടി സംസാരിച്ച ആ ആൾ ..
 ക്ഷമയോടെ മറുവശത്തെ പള്ളുകൾ എല്ലാം കേട്ടയാൾ..
 സ്നേഹത്തോടെ നിങ്ങൾ പറയാൻ മറന്നതുകളെ,  നിങ്ങളെക്കാൾ നന്നായി അവരോട് അവതരിപ്പിച്ചയാൾ..,
 നിങ്ങളെ പൂർണ്ണമായി അവിടെ പ്രതിഷ്ഠിച്ചു ആത്മാവ് വിട്ടൊഴിഞ്ഞു ഒരു ചെറു പുഞ്ചിരിയുമായി തോളത്തു തട്ടി, നടന്നു നീങ്ങിയ അയാൾ..
 അയാളെ..,അയാളെക്കുറിച്ചാണ്..,
 നിങ്ങളെ സമാധാനിപ്പിക്കാതെ, നിങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു അത് സ്മധാനപരാമയി അവസാനിപ്പിച്ചു നിങ്ങളിൽ പുഞ്ചിരി വിടർത്തിയ അയാളെക്കുറിച് തന്നെ.

അത്തരക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എങ്കിൽ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്  മനുഷ്യരെ..?
അവരെ ചേർത്തുവച്ചുകൊള്ളു..
നിങ്ങളെക്കാൾ അധികമായി നിങ്ങളെ വായിക്കാൻ കഴിയുന്ന അസാധാരണ മനുഷ്യരാണവർ..!!

നിങ്ങൾക്കറിയുമോ?? അവർ അസാധാരണ മനുഷ്യരായത്  എങ്ങനെയെന്ന്??
അവർ ഒരിക്കലും അവരെപ്പോലെ ഒരാളെ കണ്ടെത്താത് കൊണ്ടാണ്.
അതേ.,സത്യമാണ് ഞാൻ പറയുന്നത്..,
 അവർ ..,ആ മനുഷ്യർ..,  
അവരെപ്പോലെ ഒരാളെ തിര്ഞ്ഞു തിരഞ്ഞു അങ്ങനെ ആയതാണ്.
അതേ അവർ ഒരിക്കലും അത്തരത്തിൽ ഒരാളെ കണ്ടെത്തിയിട്ടില്ലാത്തവരാണ്..

നോക്കു,നിങ്ങൾക്ക് പോലും ആ ആൾക്ക് അത്തരത്തിൽ ഒരാളായി പകരം മാറുവാൻ സാധിക്കില്ല.
അതേ.
.വിശ്വസിച്ചേ മതിയാകൂ..

ഒന്നുകൂടി ഉണ്ട്..
അവർ അന്വേഷണത്തിലാകും..,ഏക്കാലവും അവരോളം അവരാകുന്ന മനുഷ്യരെത്തേടിയുള്ള അന്വേഷണത്തിൽ..

സൂര്യ

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...